Monday, November 4, 2013
മാതൃത്വം സ്ത്രീക്ക് അപമാനമോ?
രാജ്യത്തിന് വേണ്ടി സ്വന്തം ജീവനും ജീവിതവും പണയം വെച്ച് യുദ്ധം ചെയ്യുന്ന പട്ടാളക്കാർക്ക് വേണ്ടി ഏർപ്പാടാക്കിയിട്ടുള്ള പദവികൾ കോടികൾ സമ്പാദിച്ച് സുഖലോലുപതയിൽ കഴിയുന്ന ക്രിക്കറ്റ് കളിക്കാർക്കും സിനിമാ നടന്മാർക്കും ദാനം ചെയ്യുന്ന ജനാധിപത്യ രാഷ്ട്രത്തിലെ ഒരു സർവ്വകലാശാല വിവിധ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ അമ്മമാർക്ക് അവാർഡ് നല്കാൻ തീരുമാനിച്ചിരിക്കുന്നു.
ഈ വാർത്ത മൂന്നു കോണിലൂടെയാണ് വിമർശിക്കപ്പെടുന്നത്. എത്രയൊക്കെ സാമൂഹിക സാംസ്കാരിക പുരോഗമനത്തിൽ പങ്കാളിയായാലും അമ്മയായില്ലെങ്കിൽ ആ സ്ത്രീ ഒഴിവാക്കപ്പെടുമെന്നുള്ളത് ഒന്ന്. രണ്ടാമതായി അമ്മയാകുന്നത് ഇത്ര വലിയ കാര്യമാണോ? ഒരു സർവ്വകലാശാലയ്ക്കു ഇതിലെന്ത് കാര്യം?
ഇവിടെ സർവ്വകലാശാലയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വ്യക്തമല്ല. എങ്കിലും സർവ്വകലാശാലയിലെ വനിതാ വിദ്യാഭ്യാസ വകുപ്പിലേക്കാണു അപേക്ഷ അയക്കെണ്ടതെന്നും നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ നല്ലൊരു മാതാവിനു മാത്രമേ കഴിയൂ എന്നത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നല്കുന്നതെന്നും സർവകലാശാല പറയുന്നു.
ആരോഗ്യ കാരണങ്ങളാലോ അതിര് കടന്ന ഫെമിനിസം മൂലമോ ജീവിതം സാമൂഹ്യ ജീവിതത്തിന് ഉഴിഞ്ഞു വെച്ചതിനാലോ അമ്മയാകാൻ കഴിയാത്ത സ്ത്രീ രത്നങ്ങൾ കേരളത്തിനകത്തും പുറത്തും ഉണ്ടായിരിക്കാം. ഇവരൊക്കെ തീരെ നിസ്സാരമായ കാലിക്കറ്റ് സർവ്വകലാശാലയെക്കാൾ വലിയ വലിയ സർവകലാശാലകളിൽ നിന്നും അവാർഡ് സ്വീകരിച്ചിട്ടുമുണ്ടാവാം.
പാമ്പിനേയും പഴുതാരയേയുമടക്കം സകലമാന വിഷ ജീവികളെ ഭക്ഷിക്കുന്നതിനും അപകടം വരുത്തി വെക്കുന്ന എത്ര വലിയ കസർത്തിനും റെക്കോർഡും അവാര്ടുമുള്ള ഈ കാലഘട്ടത്തിൽ മാതൃത്വത്തിന് ഒരു അവാർഡ് നൽകപ്പെട്ടാൽ അഥവാ അതിനപേക്ഷ ക്ഷണിച്ചാൽ അതൊരു കുറ്റമാകുമോ?
സർവകലാശാലയുടെ മാതൃത്വ ബഹുമാനത്തിനെതിരെ ആദ്യമായി രംഗത്ത് വന്നിരിക്കുന്നത് തസ്ലീമ നസ്രീൻ ആണ്. അവർ പറയുന്നത്,
Universities are supposed to enlighten students, but by creating golden mother award, it seems one of the universities is dragging its students towards the dark ages.
They must stop glorifying motherhood. Educated, independent and intelligent women might not like to marry and have kids. Let women take total control of their own bodies. Let women decide what they want to do with their wombs. It does not need a brain to be a mother. It just needs sexual intercourse. Patriarchal society is making women’s life a hell by forcing them not to have pre marital sex, to marry and be submissive, be a child bearing machine, a sex object and a slave of men. It’s not a university’s responsibility to encourage women to become mothers. University should encourage women to become dignified personalities, independent and respected human beings. It is totally women’s personal matter whether they want to reproduce. Like a conservative patriarchal guardian Calicut university crossed the university boundary and entered women’s private bedrooms. It is alarming (1)
ഭാരത സ്ത്രീകൾ പാവനമായി കരുതപ്പെടുന്ന കർവ്വാ ചൗതിനേയും ഐ. എസ്. ആർ. ഓ ചെയർമാന്റെ ദൈവ വിശ്വാസത്തെയും ചോദ്യം ചെയ്തതിനു ശേഷമാണ് കാലിക്കറ്റ് സർവകലാശാലയ്ക്കും മാത്രുത്വത്തിനും എതിരെ തസ്ലീമ തിരിഞ്ഞിരിക്കുന്നത്.
കാലിക്കറ്റ് സർവകലാശാല പരിധി ലംഘിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് സർവകലാശാല നിയമങ്ങളും ചട്ടങ്ങളും നോക്കി പരിശോധിക്കേണ്ട ഒന്നാണ്. ലംഘിച്ചിട്ടുണ്ടെങ്കിൽ ഈ വിജ്ഞാപനം മൂലം വിഷമം നേരിട്ട ഏതൊരു ഇന്ത്യൻ പൗരനും കോടതിയെ സമീപിക്കാവുന്നതാണ്.
കാലിക്കറ്റ് സർവകലാശാലയുടെ തലപ്പത്തിരിക്കുന്നവർ ഏതു മത രാഷ്ട്രീയ കക്ഷികളായാലും മാതൃത്വം ഇത്ര വലിയ തെറ്റാണോ? തസ്ലീമ പറയും പോലെ വിവാഹം കഴിക്കുന്നതും പ്രസവിക്കുന്നതുമെല്ലാം സ്ത്രീ മാത്രം തീരുമാനിച്ചാൽ സമൂഹത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടില്ലേ? ഇന്നലെകളിലെ അച്ഛനും ഇന്നിലെ ഭര്ത്താവും നാളെയിലെ മകനുമെല്ലാം ഈ മാതൃത്വത്തിന്റെ സൃഷ്ടിയല്ലേ?
____________________________________________________________
1. http://freethoughtblogs.com/taslima/2013/11/04/calicut-university-is-an-institution-of-nonsense-patriarchy/?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+FreethoughtBlogs+(Freethought+Blogs)
Subscribe to:
Post Comments (Atom)
No comments:
Post a Comment