ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആറിൽ വനിതാ സംവരണ ബില്ലിനെ കുറിച്ച് പാർലമെന്റിൽ ചർച്ച നടക്കുന്ന സമയം. സുന്നിയുടെ നേതാവ് ബഹുമാന്യനായ കാന്തപുരം അബൂബക്കർ മുസലിയാരുടെ സ്ത്രീ സംവരണം ഇസ്ലാമിക വിരുദ്ധമെന്ന പ്രസ്താവന മാതൃഭൂമി ദിനപത്രത്തിൽ വായിക്കാനിടയായി. (അദ്ദേഹത്തിന്റെ സ്ത്രീ വിരോധം ഇന്നിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല അന്നും).ബഹുഭാര്യത്വവും മൊഴിചൊല്ലലുമെല്ലാം ഇസ്ലാമിന്റെ നാഴിക കല്ലാണെന്ന് മുസ്ലിം പുരുഷൻ ഉയർത്തിപ്പിടിക്കുന്നത് സ്ത്രീയെ ചൂഷണം ചെയ്യാനല്ലാതെ മറ്റൊന്നിനുമല്ല എന്ന പ്രതികരണവുമായി ഞാൻ കലൂരിലെ മാതൃഭൂമിയുടെ ഓഫീസിലെത്തി. അന്ന് അഭിപ്രായ സ്വാതന്ത്ര്യം എഴുതാൻ ഇന്നത്തെപോലെ ഫേസ്ബുക്കും വാളും പോസ്റ്റുമൊന്നുമില്ലാത്ത കാലം.
അവർ അത് വായിച്ചു നോക്കിയിട്ടു പറഞ്ഞു, "കുട്ടീ, തന്റെ ശബ്ദം വേറിട്ടതാണ്, താൻ ജീവിച്ചു കാണാൻ ഞങ്ങളാഗ്രഹിക്കുന്നു. ഇത് പ്രസിദ്ധീകരിച്ചാൽ ചേകന്നൂർ മൌലവിയെ പോലെ തന്നെ ആരെങ്കിലും ഇല്ലാതാക്കിയാലോ. പരിഗണിക്കാം". എന്തായാലും പിറ്റേ ദിവസത്തെ മാതൃഭൂമിയിൽ എന്റെ പ്രതികരണം ഉണ്ടായിരുന്നു.
ഇന്നും സ്ത്രീ ചിരിക്കരുത്, ചിന്തിക്കരുത്, ഉറക്കെ ശബ്ദിക്കരുത്, പുറത്തിറങ്ങരുത് എന്ന് മാത്രം പ്രബോധനം നടത്തുന്ന പുരോഹിതന്മാർ മാത്രമേ ഇസ്ലാമിലുള്ളൂ. അതിനവർ സാഹചര്യവും സന്ദർഭവും വെളിവാക്കാതെ ഏതെങ്കിലും ഒരു ഹദീസിന്റെ നുറുങ്ങുമായി വരും. സ്ത്രീക്ക് ഏറ്റവും കൂടുതൽ പ്രാതിനിധ്യവും അംഗീകാരവും സംരക്ഷണവും നല്കുന്ന ഇസ്ലാമിന്റെ മുഴുവൻ ആശയങ്ങളെയും ഇതുവഴി നശിപ്പിക്കുകയും ഇസ്ലാമിനെ പുറം ലോകത്തിനു മുമ്പിൽ കരിവാരി തേക്കുകയുമാണു ഇവർ ചെയ്യുന്നത്.
ലോകത്തിലൊരു സ്ത്രീയെയും ഇതിനെതിരെ ശബ്ദമുയർത്താൻ ഇവർ അനുവദിക്കില്ല. പാണ്ഡ്യത്യം പൗരോഹിത്യത്തിന്റെ കുത്തകയാണ്. പൗരോഹിത്യം പുരുഷനിൽ മാത്രം നിക്ഷിപ്തമാണ്.
റജീന നേരിട്ടതും ഈ ചോദ്യം തന്നെയാണ് , " ദീനിനെയും ദീൻ പഠിപ്പിക്കുന്ന ഉസ്താദിനേയും വെല്ലു വിളിക്കാൻ നീ ആര്?".
സ്ത്രീ ഇസ്ലാമികമായ വിവരം സമ്പാദിക്കുന്നതോ അവൾക്കുള്ള അറിവിൻറെ അടിസ്ഥാനത്തിൽ അഭിപ്രായം പറയുന്നതോ ഇന്നത്തെ മത നേതാക്കന്മാരുടെ ലോകത്തിൽ ഹറാമാണ്. സ്ത്രീ ഭരണാധികാരി ആകരുത്, ഒരു പഞ്ചായത്തംഗം പോലുമാകരുത് എന്ന് ഘോരഘോരം പ്രസംഗിച്ച പണ്ഡിതൻമാർക്ക് അറിയുമോയെന്നറിയില്ല, അറേബ്യയിലെ ഖലീഫമാരിൽ പലരും ഇസ്ലാമിക നീതി വ്യവസ്ഥയടക്കമുള്ള സങ്കീർണമായ പല വിഷയങ്ങളെ കുറിച്ചും സംശയ നിവാരണം നടത്തിയിരുന്നത് നബി(സ :അ )യുടെ ഭാര്യയും അറിവിന്റെ സ്ത്രോതസ്സുമായ ആയിഷ (റ :അ)യിൽ നിന്നായിരുന്നു. ഇതിൽ നിന്നും സ്ത്രീ ഇസ്ലാമിൽ ഒരു ശരീരം മാത്രമായിരുന്നില്ലെന്നും സ്ത്രീയുടെ ശബ്ദത്തിനും അഭിപ്രായത്തിനും അങ്ങേയറ്റം പ്രാധാന്യം ഉണ്ടായിരുന്നുവെന്നും മനസ്സിലാക്കാം. ഇന്ന് എത്ര മത നേതാക്കൾ ഒരു സ്ത്രീയുടെ അഭിപ്രായത്തിന് വില നല്കാൻ മുന്നോട്ടു വരും.
എന്നിട്ടും എന്തുകൊണ്ട് ആധുനിക മതനേതാക്കൾ സ്ത്രീയെ ഭോഗ വസ്തു മാത്രമാക്കുന്നു.
പിന്നെ റജീനാ, ഇസ്ലാം സ്ത്രീക്ക് നേടി തന്ന സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് താങ്കൾ ശബ്ദിക്കുന്നതെന്ന ആശയത്തെ പൂർണമായും പിന്തുണക്കുന്നു.പക്ഷേ ആ സ്വാതന്ത്ര്യം ഒറ്റപ്പെട്ട ഏതെങ്കിലും വിവരമില്ലാത്ത മദ്രസ അദ്ധ്യാപകന്റെ അപക്വമായ ലൈംഗികാസക്തിയെ പൊതുവൽകരിച്ചാൽ നേടാനാകുമോ? വിദ്യാർഥിനിയുമായി ഒളിച്ചോടുന്ന അധ്യാപകരും വിദ്യാർഥിയെ കാമുകനാക്കുന്ന അധ്യാപികയും സാധാരണ വിദ്യാലയങ്ങളിലും ഉള്ളതായി നാം ഇപ്പോഴും വായിക്കാറുണ്ട്. ലൈംഗിക പീഡനങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലകിലും സർവ സാധാരണമായ ഇന്ന് മദ്രസയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഫെമിനിസ്റ്റുകളും ഇസ്ലാമിലെ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന താങ്കളെ പോലുള്ളവരും മനസ്സിലാക്കാതെ പോകുന്ന ഒന്നുണ്ട്.
സമൂഹത്തിലെ മറ്റേതൊരു ജോലിയെക്കാളും സ്ത്രീക്ക് വെല്ലുവിളി ഉയർത്തുന്ന പത്രപ്രവർത്തകയുടെ ജോലി ചെയ്യുന്ന താങ്കൾ സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.
ആരിൽ നിന്നാണ് സ്ത്രീക്ക് സ്വാതന്ത്ര്യം വേണ്ടത്? ഇന്ന് ഇസ്ലാമിക സ്ത്രീയുടെ യൂണിഫോം ആയി കണക്കാക്കപ്പെടുന്ന കറുത്ത പർദയും നിക്കാബും ബുർഖയുമൊന്നും ധരിക്കാൻ ഖുർ ആൻ നിഷ്കർശിക്കുന്നില്ല. സ്ത്രീയുടെ വസ്ത്രധാരണത്തെ കുറിച്ചു പരാമർശിക്കുന്ന അഹ്സാബ് സൂറത്തിൽ പറയുന്നത്, നിങ്ങളുടെ ശിരോവസ്ത്രം മാറ് മറക്കുന്ന രീതിയിൽ ധരിക്കുവാനാണ്. അത് തന്നെയാണ് ലോകത്തിലെ എല്ലാ കന്യാസ്ത്രീകളും കാലങ്ങളായി ധരിച്ചു പോരുന്നത്. അവരുടെ വസ്ത്ര ധാരണത്തെ വിമർശിക്കാൻ ആരും മിനക്കെടാറില്ല. അത് ദൈവീകമാണ്. അത് പോലെ തന്നെ ദൈവവും മനുഷ്യനും തമ്മിലുള്ള, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് നിഷ്കർഷിക്കുന്ന ഒരു തത്വസംഹിതയാണ് ഇസ്ലാം.
ഇനി വിരലിലെണ്ണാവുന്ന ചില ഇസ്ലാമിക രാജ്യങ്ങൾ ഒഴിച്ചു നിർത്തിയാൽ ലോകത്തിലെ ഏത് മുസ്ലിം സ്ത്രീക്കും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനോ വസ്ത്രമേ ധരിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. ആരും അവർക്കെതിരെ ശബ്ദിക്കുന്നില്ല.
ഇനി പർദ്ദ ഇസ്ലാമിക വസ്ത്രമായാൽ പോലും അത് സ്വമേധയാ ധരിക്കുന്നവരോ, തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭർത്താവിന്റെ ആഗ്രഹത്തിന് വഴങ്ങി ധരിക്കുന്നവരോ ആണ്. അതും ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കാവുന്നതാണ്.
ഭാര്യയെ ഭർത്താവ് വില്പനചരക്കാക്കുന്നവരുടെ, സ്വന്തം അച്ഛനിൽ നിന്നും സഹോദരനിൽ നിന്നും പീഡനം എല്ക്കുന്നവരുടെ ലോകത്തിലാണ് സ്ത്രീ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നത്. അതിനേക്കാൾ ഭീകരമായ ഒരു സാഹചര്യത്തിൽ നിന്ന് കൊണ്ട് ഉയിർകൊണ്ട മതത്തിൽ സ്ത്രീ സംരക്ഷണം അത്യന്താപേക്ഷിതമായ ഒന്നായിരുന്നു. അതിനോടനുബന്ധിച്ച് പരാമർശിച്ച ഖുർ-ആൻ വാക്യങ്ങളോ ഹദീസുകളോ സ്ത്രീ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പ്രബോധനം നടത്തുന്ന പണ്ഡിതന്മാരോ അവരിൽ നിന്നും ഇസ്ലാം നേടിത്തന്ന സ്വാതന്ത്ര്യം പിടിച്ചു വാങ്ങുന്ന റജീനമാരോ, ആരാണ് ശരി?
അവർ അത് വായിച്ചു നോക്കിയിട്ടു പറഞ്ഞു, "കുട്ടീ, തന്റെ ശബ്ദം വേറിട്ടതാണ്, താൻ ജീവിച്ചു കാണാൻ ഞങ്ങളാഗ്രഹിക്കുന്നു. ഇത് പ്രസിദ്ധീകരിച്ചാൽ ചേകന്നൂർ മൌലവിയെ പോലെ തന്നെ ആരെങ്കിലും ഇല്ലാതാക്കിയാലോ. പരിഗണിക്കാം". എന്തായാലും പിറ്റേ ദിവസത്തെ മാതൃഭൂമിയിൽ എന്റെ പ്രതികരണം ഉണ്ടായിരുന്നു.
ഇന്നും സ്ത്രീ ചിരിക്കരുത്, ചിന്തിക്കരുത്, ഉറക്കെ ശബ്ദിക്കരുത്, പുറത്തിറങ്ങരുത് എന്ന് മാത്രം പ്രബോധനം നടത്തുന്ന പുരോഹിതന്മാർ മാത്രമേ ഇസ്ലാമിലുള്ളൂ. അതിനവർ സാഹചര്യവും സന്ദർഭവും വെളിവാക്കാതെ ഏതെങ്കിലും ഒരു ഹദീസിന്റെ നുറുങ്ങുമായി വരും. സ്ത്രീക്ക് ഏറ്റവും കൂടുതൽ പ്രാതിനിധ്യവും അംഗീകാരവും സംരക്ഷണവും നല്കുന്ന ഇസ്ലാമിന്റെ മുഴുവൻ ആശയങ്ങളെയും ഇതുവഴി നശിപ്പിക്കുകയും ഇസ്ലാമിനെ പുറം ലോകത്തിനു മുമ്പിൽ കരിവാരി തേക്കുകയുമാണു ഇവർ ചെയ്യുന്നത്.
ലോകത്തിലൊരു സ്ത്രീയെയും ഇതിനെതിരെ ശബ്ദമുയർത്താൻ ഇവർ അനുവദിക്കില്ല. പാണ്ഡ്യത്യം പൗരോഹിത്യത്തിന്റെ കുത്തകയാണ്. പൗരോഹിത്യം പുരുഷനിൽ മാത്രം നിക്ഷിപ്തമാണ്.
റജീന നേരിട്ടതും ഈ ചോദ്യം തന്നെയാണ് , " ദീനിനെയും ദീൻ പഠിപ്പിക്കുന്ന ഉസ്താദിനേയും വെല്ലു വിളിക്കാൻ നീ ആര്?".
സ്ത്രീ ഇസ്ലാമികമായ വിവരം സമ്പാദിക്കുന്നതോ അവൾക്കുള്ള അറിവിൻറെ അടിസ്ഥാനത്തിൽ അഭിപ്രായം പറയുന്നതോ ഇന്നത്തെ മത നേതാക്കന്മാരുടെ ലോകത്തിൽ ഹറാമാണ്. സ്ത്രീ ഭരണാധികാരി ആകരുത്, ഒരു പഞ്ചായത്തംഗം പോലുമാകരുത് എന്ന് ഘോരഘോരം പ്രസംഗിച്ച പണ്ഡിതൻമാർക്ക് അറിയുമോയെന്നറിയില്ല, അറേബ്യയിലെ ഖലീഫമാരിൽ പലരും ഇസ്ലാമിക നീതി വ്യവസ്ഥയടക്കമുള്ള സങ്കീർണമായ പല വിഷയങ്ങളെ കുറിച്ചും സംശയ നിവാരണം നടത്തിയിരുന്നത് നബി(സ :അ )യുടെ ഭാര്യയും അറിവിന്റെ സ്ത്രോതസ്സുമായ ആയിഷ (റ :അ)യിൽ നിന്നായിരുന്നു. ഇതിൽ നിന്നും സ്ത്രീ ഇസ്ലാമിൽ ഒരു ശരീരം മാത്രമായിരുന്നില്ലെന്നും സ്ത്രീയുടെ ശബ്ദത്തിനും അഭിപ്രായത്തിനും അങ്ങേയറ്റം പ്രാധാന്യം ഉണ്ടായിരുന്നുവെന്നും മനസ്സിലാക്കാം. ഇന്ന് എത്ര മത നേതാക്കൾ ഒരു സ്ത്രീയുടെ അഭിപ്രായത്തിന് വില നല്കാൻ മുന്നോട്ടു വരും.
എന്നിട്ടും എന്തുകൊണ്ട് ആധുനിക മതനേതാക്കൾ സ്ത്രീയെ ഭോഗ വസ്തു മാത്രമാക്കുന്നു.
പിന്നെ റജീനാ, ഇസ്ലാം സ്ത്രീക്ക് നേടി തന്ന സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് താങ്കൾ ശബ്ദിക്കുന്നതെന്ന ആശയത്തെ പൂർണമായും പിന്തുണക്കുന്നു.പക്ഷേ ആ സ്വാതന്ത്ര്യം ഒറ്റപ്പെട്ട ഏതെങ്കിലും വിവരമില്ലാത്ത മദ്രസ അദ്ധ്യാപകന്റെ അപക്വമായ ലൈംഗികാസക്തിയെ പൊതുവൽകരിച്ചാൽ നേടാനാകുമോ? വിദ്യാർഥിനിയുമായി ഒളിച്ചോടുന്ന അധ്യാപകരും വിദ്യാർഥിയെ കാമുകനാക്കുന്ന അധ്യാപികയും സാധാരണ വിദ്യാലയങ്ങളിലും ഉള്ളതായി നാം ഇപ്പോഴും വായിക്കാറുണ്ട്. ലൈംഗിക പീഡനങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലകിലും സർവ സാധാരണമായ ഇന്ന് മദ്രസയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഫെമിനിസ്റ്റുകളും ഇസ്ലാമിലെ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന താങ്കളെ പോലുള്ളവരും മനസ്സിലാക്കാതെ പോകുന്ന ഒന്നുണ്ട്.
സമൂഹത്തിലെ മറ്റേതൊരു ജോലിയെക്കാളും സ്ത്രീക്ക് വെല്ലുവിളി ഉയർത്തുന്ന പത്രപ്രവർത്തകയുടെ ജോലി ചെയ്യുന്ന താങ്കൾ സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.
ആരിൽ നിന്നാണ് സ്ത്രീക്ക് സ്വാതന്ത്ര്യം വേണ്ടത്? ഇന്ന് ഇസ്ലാമിക സ്ത്രീയുടെ യൂണിഫോം ആയി കണക്കാക്കപ്പെടുന്ന കറുത്ത പർദയും നിക്കാബും ബുർഖയുമൊന്നും ധരിക്കാൻ ഖുർ ആൻ നിഷ്കർശിക്കുന്നില്ല. സ്ത്രീയുടെ വസ്ത്രധാരണത്തെ കുറിച്ചു പരാമർശിക്കുന്ന അഹ്സാബ് സൂറത്തിൽ പറയുന്നത്, നിങ്ങളുടെ ശിരോവസ്ത്രം മാറ് മറക്കുന്ന രീതിയിൽ ധരിക്കുവാനാണ്. അത് തന്നെയാണ് ലോകത്തിലെ എല്ലാ കന്യാസ്ത്രീകളും കാലങ്ങളായി ധരിച്ചു പോരുന്നത്. അവരുടെ വസ്ത്ര ധാരണത്തെ വിമർശിക്കാൻ ആരും മിനക്കെടാറില്ല. അത് ദൈവീകമാണ്. അത് പോലെ തന്നെ ദൈവവും മനുഷ്യനും തമ്മിലുള്ള, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് നിഷ്കർഷിക്കുന്ന ഒരു തത്വസംഹിതയാണ് ഇസ്ലാം.
ഇനി വിരലിലെണ്ണാവുന്ന ചില ഇസ്ലാമിക രാജ്യങ്ങൾ ഒഴിച്ചു നിർത്തിയാൽ ലോകത്തിലെ ഏത് മുസ്ലിം സ്ത്രീക്കും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനോ വസ്ത്രമേ ധരിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. ആരും അവർക്കെതിരെ ശബ്ദിക്കുന്നില്ല.
ഇനി പർദ്ദ ഇസ്ലാമിക വസ്ത്രമായാൽ പോലും അത് സ്വമേധയാ ധരിക്കുന്നവരോ, തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭർത്താവിന്റെ ആഗ്രഹത്തിന് വഴങ്ങി ധരിക്കുന്നവരോ ആണ്. അതും ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കാവുന്നതാണ്.
ഭാര്യയെ ഭർത്താവ് വില്പനചരക്കാക്കുന്നവരുടെ, സ്വന്തം അച്ഛനിൽ നിന്നും സഹോദരനിൽ നിന്നും പീഡനം എല്ക്കുന്നവരുടെ ലോകത്തിലാണ് സ്ത്രീ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നത്. അതിനേക്കാൾ ഭീകരമായ ഒരു സാഹചര്യത്തിൽ നിന്ന് കൊണ്ട് ഉയിർകൊണ്ട മതത്തിൽ സ്ത്രീ സംരക്ഷണം അത്യന്താപേക്ഷിതമായ ഒന്നായിരുന്നു. അതിനോടനുബന്ധിച്ച് പരാമർശിച്ച ഖുർ-ആൻ വാക്യങ്ങളോ ഹദീസുകളോ സ്ത്രീ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പ്രബോധനം നടത്തുന്ന പണ്ഡിതന്മാരോ അവരിൽ നിന്നും ഇസ്ലാം നേടിത്തന്ന സ്വാതന്ത്ര്യം പിടിച്ചു വാങ്ങുന്ന റജീനമാരോ, ആരാണ് ശരി?